തൊടുപുഴ വെട്ടുകാട്ടിൽ ജിമ്മി എന്തുകൊണ്ടും വേറിട്ട കർഷകനാണ്. ഓസ്ട്രിയയിൽ പോയി ഫാം ടൂറിസത്തിൽ ഉന്നതപഠനം നടത്തിയ ജിമ്മി നാട്ടിൽ മടങ്ങിയെത്തി നടപ്പാക്കിയതെല്ലാം വ്യത്യസ്ത അഗ്രി ബിസിനസ് സംരംഭങ്ങൾ – തീറ്റപ്പുൽകൃഷി, വെട്ടിയെടുത്ത പൈനാപ്പിൾ ഇലകളുടെ വിതരണം എന്നിങ്ങനെ. നാലര വർഷമായി വേറിട്ട ശൈലിയിലുള്ള പൈനാപ്പിൾ- റംബുട്ടാൻ കൃഷിയിലൂടെ വീണ്ടും ശ്രദ്ധേയനാവുകയാണ് അദ്ദേഹം. ഭൂവുടമയ്ക്കു ലാഭവീതം പാട്ടസമ്പ്രദായത്തിനു നിയമപ്രാബല്യമില്ലാത്ത കേരളത്തിൽ റംബുട്ടാൻപോലെയുള്ള ദീർഘകാലവിളയ്ക്കു ഭൂമി വാടകയ്ക്കു കിട്ടാറില്ല. എന്നിട്ടും വരുന്ന 15 വർഷത്തേക്ക് 100 ഏക്കറില്‍ ജിമ്മിക്കു റംബുട്ടാൻകൃഷി